Sunday, December 13, 2009

പ്രണയം

പ്രണയം വിരിയും നാളിതല്ലേ
എന്‍റെ പ്രണയിനി നിന്നെ ഞാന്‍ കണ്ടതല്ലേ
മറക്കില്ലൊരിക്കലും ജന്മങ്ങിളിനിയും
മഴ പോലെ പെയ്തൊഴിഞ്ഞാലും
ഒരു മഴ പോലെ പെയ്തൊഴിഞ്ഞാലും
ജന്മങ്ങള്‍ പലതും ഞാന്‍ കാത്തിരുന്നു
എന്‍റെ സഖിയെ തിരഞ്ഞു ഞാന്‍ നോവറിഞ്ഞു
പുലരിയില്‍ സുന്ദര സ്വപ്‌നങ്ങള്‍ കാണുമ്പോള്‍
നിന്‍ മുഖം എന്നും ഞാന്‍ തിരിച്ചറിഞ്ഞു
എന്‍റെ പ്രണയത്തെ എന്നും ഞാന്‍ അടുത്തറിഞ്ഞു
പിരിയില്ല എനിക്കറിയില്ല നീ എന്‍റെ ആത്മാവ്-
പോലും തൊട്ടറിഞ്ഞു എന്‍റെ -
ജീവന്റെ സ്പന്ദനം പോലറിഞ്ഞു
എന്റേത് മാത്രമല്ലെ നീ എന്നും
ഇനിയേതു ജന്മങ്ങള്‍ ഉണ്ടെങ്കിലും
നീ എന്‍റെ ജീവന്റെ ജീവനായ്
മാറാതിരുന്നെങ്കില്‍ എന്തിനു ജന്മങ്ങള്‍
എനിക്ക് തന്നു എന്ന് ഒരു ചോദ്യചിഹ്നമായേനെ
ഞാന്‍ ജഗദീശ്വരന്‍ഓടും പിണങ്ങിയേനെ
നന്ദി ഒരു പാട് നന്ദി ഇനി ജന്മങ്ങളില്ലെങ്കിലും
സ്വര്‍ഗ്ഗവാതില്‍ പോലും കണ്ടില്ലയെങ്കിലും
നീ എന്‍റെ സ്വന്തമായല്ലോ നീ എന്നെ -
ഒരു പാട് സ്നേഹിച്ചു പോയല്ലോ
ഒരു പാട് സ്നേഹിച്ചു പോയല്ലോ
-പ്രദീപ്‌ കൂറ്റനാട്

Friday, September 18, 2009

അതു കാശ്മീര്‍

അതു കാശ്മീര്‍ ഉയരുന്ന ജ്വാലകള്‍
കത്തിയമരുന്ന ഗൃഹങ്ങള്‍
പിടയുന്ന യുവത്‌ാങ്ങള്‍
തളരുന്ന മാതാക്കള്‍
അതു കാശ്മീര്‍ ഇന്നാ സ്വപ്ന ഭൂമിയില്‍
ഹൃദയ ഭേദകങ്ങളാം ദീനരോദനങ്ങള്‍ -
അലയടിക്കുന്നു കര്‍ണപടങ്ങളില്‍
തുളച്ചിറങ്ങുന്നു മിഴികളില്‍
അതു കാശ്മീര്‍ വെള്ളത്തലപ്പാവ് ധരിച്ച
കവികളെ കുളിര്‍മഴ കൊള്ളിച്ച
പഥികര്ക്കു പൂമെത്തയൊരുക്കിയ
ഭൂമിതന്‍ സ്വര്‍ഗലോകം
അതു കാശ്മീര്‍ അവിടേക്ക് നോക്കുക
ഇന്നവിടെ മുഴങ്ങുന്നതിടിനാദമല്ല
തോക്കുകള്‍ തന്‍ ഭീകര ഗര്‍ജ്ജനമാണ്
പീരങ്കികള്‍ തന്‍ അട്ടഹാസങ്ങളാണ്
അതു കാശ്മീര്‍ കാണുവിന്‍ സോദരെ
ഇന്നവിടെ പെയ്യുന്നത് മഞ്ഞു തുള്ളികളല്ല
ഷെല്ലുകള്‍ തന്‍ നിലക്കാത്ത മാരിയാണ്
ഇന്നവിടെ ഒഴുകുന്നത്‌ മനുജന്റെ ഹൃദയ ധമനിതന്‍ച്ചുടുചോരയാണ്
അതു കാശ്മീര്‍ ഉയരുന്ന വെടിയൊച്ചക്കിടയിലും
നാനാ മതസ്ഥരും ആലിംഗനം ചെയ്യുന്നു
പാറിപ്പറത്തുന്നു കരങ്ങളില്‍
ഭാരതാംബതന്‍ ത്രിവര്‍ണപ്പതാക

Wednesday, September 2, 2009

ഭാരതപ്പുഴയോരം

പന്തിരു കുലത്തിന്‍ മഹിമകളോതുന്ന
ഭാരതപ്പുഴയോരം ഇതു ഭാരതപ്പുഴയോരം
സായന്തനത്തിന്‍ കുളിര്‍ക്കാറ്റൊഴുകുന്ന
നിളതന്‍ പുഴയോരം ഇതു നിളതന്‍ പുഴയോരം
നീന്തി തുടിച്ചോരാ മുങ്ങി കുളിച്ചോരാ
പനിനീര്‍പ്പുഴയോരം ഇതു പനിനീര്‍പ്പുഴയോരം
വള്ളുവനാടിന്‍ ഇതിഹാസങ്ങള്‍
പിറവിയെടുത്തോരു പുണ്യ തീരം
ജാതി മതാന്ത്യ ചിന്തകളെല്ലാം കടലിലോഴുക്കിയ സ്നേഹതീരം
ഇതു മാനവ സ്നേഹത്തിന്‍ ഹര്ഷതീരം
ഭ്രാന്തന്റെ ചിന്തകള്‍ തത്‌ാങ്ങളായോ
രാരിയനെല്ലൂരിന്‍ വാസതീരം
ഗംഗതന്‍ സാനിധ്യം ഇവിടെയുമറിയിച്ച
പാക്കനാരുടെ ജന്മതീരം
തിറയും പൂതനും മൂക്കൊന്‍ ചാത്തനും
ആടിത്തിമര്‍ക്കുന്ന ആഹ്ലാദതീരം
പ്രാചീന നാടിന്റെ കഥകള്‍ പറയുന്ന
നരിവാളന്‍ കുന്നിന്റെ സ്വന്തം തീരം
കവികളും കാഥികരും സ്നേഹിച്ചു പോകുന്ന
പൊന്നിന്‍ കൊലുസിട്ട ഹരിത തീരം
മണ്ണിനും മനസ്സിനും കുളിര്‍കാറ്റു ആകുന്ന
ഭാരതപ്പുഴയോരം ഇതു ഭാരതപ്പുഴയോരം

Friday, July 31, 2009

ആരാണു നീ

മന്ത്രധ്വനി ഉണര്‍ന്നൂ മനസ്സൊരു മരീചികയായ്‌ ഉണര്‍ന്നൂ
മഞ്ഞിന്‍ കണങ്ങളില്‍ മാരിവില്‍ വര്‍ണത്തില്‍ ആരെയോ നോക്കി നിന്നൂ
ഇന്നലെ സന്ധ്യ തന്‍ യാത്രാ മൊഴിയിലാ
നാട്ടിന്‍ വഴിയിലായ്‌ കണ്ടൊരു സ്വപ്നമോ
ആദ്യമായ്‌ യെന്നുള്ളില്‍ അഗ്നിപഥം തീര്‍ത്ത
ആ വര്‍ണ്ണരാചിതന്‍ നേര്തോര ഛായയോ
അറിയില്ല എനിക്കറിയില്ല എവിടയോ
നീറുന്ന മനസ്സിന്റെ നോവിന്നുമറിയില്ല

ഇന്ന് ഞാന്‍ കാണുന്ന ചിത്രത്തില്‍ കേള്‍ക്കുന്ന ഗാനത്തില്‍
എല്ലാം അവള്‍ തന്നെ ആരാണവള്‍
ആരോടും പറയാതെ ആരും അറിയാതെ
എന്‍ ഹൃദയ കവാടം തള്ളി തുറന്നതാണവള്‍
എന്നിട്ടും ഇനിയൊരു ചോദ്യചിഹ്നമായ്
എന്നോ മറന്നൊരാ സമസ്യ ആയ് ഇനിയും

ഇല്ല യെനിക്കറിയണം ഇനിയുള്ള യാത്രയില്‍
കൂട്ടിനായ്‌ കൊതിക്കുമ്പോള്‍ ഒരു നിഴല്‍
പോലെയാകുവാന്‍ നീ തന്നെയോ എന്ന്
പകല്‍ പോലറിയണം ഞാന്‍ നിന്റെയോ എന്ന്

അതെ ഇന്ന് ഞാന്‍ അറിയിന്നു അറിവിന്‍
ആദ്യാക്ഷരം കുറിക്കുവാന്‍ ഞാനെത്തുമ്പോള്‍
ഒരു മാലഖയായ്‌ കണ്ട പിന്നെ മറന്ന
കൌമാരകാലമേഘങ്ങള്‍ വന്നപ്പോള്‍
വീണ്ടുമൊരു ശലഭമായ് പറന്നെത്തിയ
ഒരു ശരത്ക്കാല മേഘം പോല്‍ പെയ്തൊഴിഞ്ഞ
സഖീ ഇനി മറക്കില്ല ഞാന്‍ പിരിയില്ല
നീയും എന്ന് കൊതിക്കുവാനെങ്കിലും അനുവദിക്കൂ ....

പ്രദീപ്‌ കൂറ്റനാട്

Tuesday, July 28, 2009

മതമുള്ള ജീവന്‍

ആരാണു ജീവന്‍ മതമില്ലാത്ത ജീവന്‍
മതമില്ലാത്തവരാരുണ്ട് ഞാനില്ല സഖാവില്ല
മതമല്ല പ്രശ്നം മരിക്കുന്ന കരുണയും
മരവിപ്പ് തിന്നുന്ന സഹോദര സ്നേഹവും
അന്നിവിടെ മാറാട്ട് അങ്ങകലെ ഗുജറാത്തില്‍
ഒന്നുമറിയാത്തവര്‍ ദൈവമില്ലെന്ന് ഓര്‍ത്തവര്‍
അറിവിന്‍ വെളിച്ചം പകരുവാനെന്ന പോല്‍
പണത്തിന്‍ കിലുക്കം മാത്രമാരിയുന്നോരിടയനും
വന്ദേമാതര ഗീതമറിയാതെ നാടിന്റെ സ്പന്ദന -
മൊന്നുമ്മറിയാതെ ഫതവയിറക്കുന്ന കാഫിറുമോന്നാണ്
കാലചക്രം തിരിയുമ്പോള്‍ ശാസ്ത്രം കുതിക്കുമ്പോള്‍
ചൊവ്വായില്‍ കാലെത്താന്‍ മനുഷ്യന്‍ കൊതിക്കുമ്പോള്‍
അസ്തമിക്കാത്തോരാ സാമ്രാജ്യ ഒറ്റയ്ക്ക്
വെട്ടിപ്പിടിച്ചോരാ ബാപ്പുവിന്‍ നാട്ടില്‍
ചോരക്കു ചോരയായ് അമ്മക്ക് നഷ്ടമായ്‌
മാനവരാശിക്കൊരു ചോദ്യ ചിഹ്നമായ്
പരിവര്‍ത്തനത്തിന്റെ പാത തെളിയിക്കാന്‍
ജിഹാദിന്റെ പേരില്‍ സീതാപതിയുടെ പേരില്‍
ഒന്നിനു ഒന്നിനായ് നൂറിനു നൂറിനായ്‌
പരസ്പരം ഖട്ഗത്തിന്‍ മുന ചൂണ്ടുന്നിന്നിവര്‍
നിര്‍ത്തുക മാനിഷാദ എന്നലരുവാന്‍
കഴിയാത്ത മാതൃ ഹൃദയങ്ങള്‍ക്കായ്‌
നാളെയീ ഭൂമിയില്‍ പിച്ച വക്കെണ്ടാവര്‍ക്കായ്‌
മാനവ സ്നേഹത്തിന്‍ പ്രതിന്ജ്ഞയെടുക്കാം
കാലചക്രം ഉരുളുവാന്‍ ഇനിയുമേറെ ഉണ്ട്
കാലനിപ്പോഴും കര്‍മം തുടരുന്നുമുണ്ട്
പ്രവാചകന്മാരിനി ആരുണ്ട് ദൈവപുത്രന്മാരായ്‌ ആരുണ്ട്
കല്‍ക്കിക്കായ്‌ കൊതിക്കുന്നവരാരുണ്ട്
ജീവന്റെ സ്പന്ദനം നിലക്കുന്ന മാത്രയും
നാടിന്റെ സ്പന്ദനം മറക്കുവാനാകില്ല
മതത്തിന്റെ പേരില്‍ പിരിയുവനാകില്ല
മതമുള്ള ജീവന്‍ മതാതന്ധനല്ലാത്ത ജീവന്‍

..........................................പ്രദീപ്‌ കൂറ്റനാട്

Friday, July 3, 2009

നിനക്കായ്

നിള കാത്തിരിക്കുന്നു

പുതു സഹസ്രാബ്ദം പിറന്നതോ പ്രശ്നം
കലിയതിന്‍ ഉച്ചിയിലെത്തിയതോ
നീ വരാത്തതെന്തേയെന്‍ വര്‍ഷമേ
ഞാന്‍ കാത്തിരിക്കുന്നു നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ ...

വര്ഷം വയ്കി എത്തിയെങ്കിലും നിള പിന്നെയും കാത്തിരിക്കുന്നു
ഒന്ന് നിറഞ്ഞു ഒഴുകുവനായി , ചാടി തിമര്‍ക്കുന്ന കൊച്ചു കൂട്ടുകാരോട് ഒത്തു ആര്തുല്ലസിക്കുവാന്‍
ഇനി കഴിയോ അതിനു പിന്നെയും ചോദ്യം ബാക്കി ആവുന്നു ....